പുകൾപെറ്റ കേരളത്തിൻറെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽഎംപി.
സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ടു വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച ഹൃദ്രോഗിയായ വേണുവിൻറെ മരണത്തിൻറെ ഞെട്ടൽ മാറുന്നതിനു പിന്നാലെയാണ്, എസ്എടി ആശുപത്രിയിൽ പ്രസവം കഴിഞ്ഞ ശിവപ്രിയയെന്ന യുവതിയുടെ മരണം. ഇവ രണ്ടും സർക്കാർ സ്പോൺസേർഡ് കൊലപാതകങ്ങളാണ്. വേണുവും ശിവപ്രിയയും ആരോഗ്യവകുപ്പിൻറെ അനാസ്ഥയുടെ രക്തസാക്ഷികളാണ്. എസ്എടി ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര അണുബാധയാണ് മരണകാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. പിജി ഡോക്‌ടർമാരെ ചികിത്സിക്കാൻ വിട്ടശേഷം സീനിയർ ഡോക്‌ടർമാർ പുലർത്തിയ നിസംഗത ജീവനെടുക്കാൻ കാരണമായെന്നും വേണുഗോപാൽ പറഞ്ഞു.
പുകൾപെറ്റ കേരളത്തിൻറെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
RELATED ARTICLES


