- പിണറായി വിജയന്റെ് വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി ; ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തല്ലി തകര്‍ത്തു സിപിഐഎം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: എക്‌സാലോജിക്ക് – സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി.ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിക്ഷേധിച്ചു.കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും യാതൊരു രേഖകളും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നല്‍കിയതായി എം വി ജയരാജൻ അറിയിച്ചു.
പിണറായി വിജയന്റെ് മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ് കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. മുഹമ്മദ റിയാസിന്റെ് വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച പ്രതിക്ഷേധിക്കുകയാണ് പ്രവര്‍ത്തകര്‍ .


