കണ്ണൂർ | മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്.
ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനിൽക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ കെ വിശ്വൻ പറഞ്ഞു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ
മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തിൽ
പറയുന്നുണ്ട്. നവീൻ ബാബുവിന്റെ യാത്രയയപ്പ് പി പി
ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ
പ്രേരണയായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കലക്ടറേറ്റ്
ജീവനക്കാരും മൊഴി നൽകിയിരുന്നു. ഫയലിൽ
അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി
നൽകിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്നും
പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
എ ഡി എം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ
കലക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.


