തൃപ്രങ്ങോട് ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷംതിരൂർ തൃപ്രങ്ങോട് മഹാ ശിവക്ഷേത്രത്തിൽ ശിവരാ ത്രി ആഘോഷം വെള്ളിയാ ഴ്ച തുടങ്ങും.രാവിലെ പള്ളിയുണർ ത്തൽ, പ്രഭാതകീർത്ത നം, കാരണത്തിൽ ശിവന് ധാര, ശംഖാഭിഷേകം, മൃ ത്യുഞ്ജയഹോമം, ഓട്ടൻ തുള്ളൽ എന്നിവ നടക്കും.ഉച്ചയ്ക്കുശേഷം പൊതി യിൽ നാരായണചാക്യാരു ടെ ചാക്യാർക്കൂത്ത്. തുടർ ന്ന് കാഴ്ചശീവേലി, സന്ധ്യാ കീർത്തനം, നാദസ്വരക്ക ച്ചേരി, തായമ്പക എന്നിവ യുണ്ടാകും. ശിവശൈലം ഓഡിറ്റോറിയത്തിൽ വൈ കീട്ട് ആറരയ്ക്ക് ശിവപുരാണ പാരായണം നടക്കും.7.30-ന് ഭജന, തിരു വാതിരക്കളി, കഥാകഥ നം, ഭജൻസ്. പുറത്തെ സ്റ്റേജിൽ നൃത്ത നൃത്യ ങ്ങൾ, തിരുവാതിരക്കളി, നൃത്തസന്ധ്യ, സംഗീതാർ ച്ചന, വീണ വായന, ഫ്യൂ ഷൻ കൈകൊട്ടിക്കളി, തിരിച്ചറിവ് നാടകം എന്നി വയുണ്ടാകും. അദ്വൈത് ജി. വാരിയരുടെ തായമ്പ കയുമുണ്ടാകും.തൃപ്രങ്ങോട്ടപ്പന്റെ സ്വയംഭൂ പ്രതിഷ്ഠാചിത്രം സമർപ്പണംചിത്രമൊരുക്കിയത് ക്ഷേത്രപ്രതിഷ്‌ഠാ ചിത്ര കലാകാരൻ ലിജിത്ത് എൻ. ഗംഗാധരൻ
തിരൂർ ഓയിൽ പെയിൻ്റിങ്ങിൽ കേരളീയ ക്ഷേത്രപ്രതിഷ്ഠാ ചിത്ര ങ്ങൾ ധ്യാനശ്ലോകം, ഐതിഹ്യം, വർണന എന്നിവയെ അടിസ്ഥാന മാക്കി വരയ്ക്കുന്ന ലിജിത്ത് എൻ. ഗം ഗാധരൻ വരച്ച തൃപ്രങ്ങോട്ടപ്പന്റെ സ്വയംഭൂ പ്രതിഷ്ഠാചിത്രം വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ കാണി ക്കയായി സമർപ്പിക്കും.ഇപ്പോൾ വൈക്ക ത്തുതാമസിക്കുന്ന പാ ലക്കാട്ടുകാരനായ ലിജി ത്തിന്റെ വലിയ മോഹ മായിരുന്നു തൃപ്രങ്ങോട്ട പ്പന്റെ സ്വയംഭൂ പ്രതിഷ്ഠാ ചിത്രം വരയ്ക്കുകയെന്ന ത്. ഒരു ദിവസം ക്ഷേത്രനടയടയ്ക്കു ന്നതിനു മുൻപ് തൃപ്പുക തൊഴാൻ അവസരംലഭിച്ചപ്പോൾ മനസ്സിൽ പ്പതിഞ്ഞ തൃപ്രങ്ങോട്ടപ്പൻ്റെ സ്വരൂ പം അങ്ങനെ അദ്ദേഹം കാൻവാ സിലാക്കി.ലിജിത്ത് എൻ. ഗംഗാധരൻറഷ്യയിൽ നിന്നുൾപ്പെടെ വരു ത്തുന്ന വിദേശ ഓയിൽ പെയി ന്റുകൾ കൊണ്ട് ചെയ്യുന്ന ചിത്രം അല്പം ചെലവുള്ളതാണ്. ഇങ്ങനെ യൊരാഗ്രഹം പറഞ്ഞപ്പോൾ തൃപ്ര ങ്ങോട് മഹാദേവക്ഷേത്രം മേൽശാ ന്തി പടിഞ്ഞാറേ അപ്പണം ശ്രീകൃ ഷ്ണൻ നമ്പൂതിരി അതിന്റെ ചെലവു താൻ വഹിക്കാമെന്ന് പറഞ്ഞതി നെത്തുടർന്ന് തന്ത്രിയുടെയും ദേ വസ്വത്തിൻ്റെയും അനുമതികൂടി ലഭിച്ചപ്പോൾ ഒട്ടും വൈകാതെ ചി ത്രത്തിൻ്റെ പണി തുടങ്ങി. രണ്ടു മാസത്തെ യജ്ഞത്തിലു ടെയാണ് പൂർത്തീകരി ച്ചത്. സ്വയംഭൂപ്രതിഷ്ഠാചി 11 ത്രം വെള്ളിയാഴ്ച രാവിലെ 7.15ന് തിരുവിതാംകൂർ രാ ജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി അനാച്ഛാദ നംചെയ്യും. ഗൗരി പാർവതീ ഭായിക്ക് ക്ഷേത്രത്തിൽ സ്വീ കരണവും നൽകും.
ഇങ്ങനെയൊരു ചിത്രം വരയ്ക്കാ നും അത് ഒരു മഹദ് വ്യക്തിയെ ക്കൊണ്ട് അനാച്ഛാദനം ചെയ്യിക്കാ നും അവസരം ലഭിച്ചത് പൂർവജന്മ സുകൃതമായാണ് കരുതുന്നതെന്ന് ലിജിത് എൻ. ഗംഗാധരൻ പറഞ്ഞു.


