ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് കസേരകളി തുടരുന്നത്തിനിടെ ഭരണം തുടങ്ങി ഡയറക്ടർ ഡോ. വി മീനാക്ഷി. വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ. വിഷയത്തിൽ ഡോ വി മീനാക്ഷിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. നിയമോപദേശം തേടിയിട്ടുണ്ട്. ഭരണസ്തംഭനം ഇല്ല. കാര്യങ്ങളൊക്കെ നോക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇല്ലേ എന്ന് കെ മുരളീധരൻ ചോദിച്ചു. നിലവിലെ DHS ഡോക്ടർ വി മീനാക്ഷി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് എബോള ആശങ്ക ഒഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവ്. പൂനെയിൽ നിന്ന് പരിശോധന ഫലം ലഭിച്ചു. രോഗിയെ ഹോം ക്വാറന്റൈനിലേക്ക് അയച്ചിട്ടുണ്ട്. ഹോം കോറന്റൈൻ എത്ര ദിവസം വേണമെന്ന് മെഡിക്കൽ ബോർഡിന് തീരുമാനിക്കാം. ഈ വർഷം ഷിഗെല്ല 6 മരണമാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി 17 മരണം സ്ഥിരീകരിച്ചു. എലിപ്പനി 23 മരണം ഉണ്ടായതായും മന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പ് കാലമായതിനാൽ മഴക്കാലപൂർവ്വം പ്രവർത്തനങ്ങൾ ഉദ്ദേശിച്ച പോലെ നടന്നില്ല. അല്ലെങ്കിൽ ഇതുപോലെ പടർന്നു പിടിക്കില്ലായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉണ്ടാകണം. മാലിന്യ നീക്കം കുറ്റമറ്റതാക്കണം. പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. വിളപ്പിൽശാല പൂട്ടിയത് വലിയ തിരിച്ചടി. വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാൻറ് പൂ


