തിരുവനന്തപുരം ∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പഴ്സനൽ സ്റ്റാഫിലും വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളായ ജീവനക്കാരെ നിയമിക്കുന്നതിൽ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ കടുത്ത അതൃപ്തിയിൽ. ബിന്ദു കൃഷ്ണയുടെ ഏറ്റവുമൊടുവിൽ, മന്ത്രിപ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി. മുൻ സ്പീക്കർ കൂടിയായ എൻ.ശക്തൻ എംഎൽഎയുടെ പിഎ ആയി സിപിഎം യൂണിയനിൽപെട്ട ആളെ നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് സംഘടന രംഗത്തെത്തിയെങ്കിലും തീരുമാനം തിരുത്തിയിട്ടില്ല.


