പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ
കേസിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ച് പോലിസ്.
ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട കുട്ടിയെ ആണ് ഇവർ പീഡനത്തിനിരയാക്കിയത്.
ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പടന്നയിലെ കെ.വി സൈനുദ്ദീൻ(54), പടന്നക്കാട്ടെ റംസാൻ(64), സിറാജുദ്ദീൻ വടക്കുമ്ബാട്, കൊടക്കാട്ടെ സുരേഷ്(40), റെയിൽവേ ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ്(48), വൾവക്കാട്ടെ കുഞ്ഞഹമ്മദ് (55), ചെമ്ബ്രകാനം സദേശി പൂച്ചോലിലെ നാരായണൻ(60), വടക്കേ കൊവ്വലിലെ റഹീസ്(30),അഫ്‌സൽ, മുസ് ലിം യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീൻ വടക്കുമ്ബാട് എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കാസർകോട് പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത്.സിറാജുദ്ദീനെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇയാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടി പോലിസ് ലുക്കൗട്ട് നോട്ടിസും ഇറക്കിയിരുന്നു.


