സൈബർ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷൻ സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ അറസ്റ്റിൽ. ഊരമ്ബ്, ചൂഴാൽ സ്വദേശി രാജനാണ് പാറശാല പൊലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങൾക്ക് പാസ് ബുക്കും എടിഎം ഉൾപ്പെടെ സംഘടിപ്പിച്ച് നൽകിയിരുന്നത് രാജനാണ്.
അന്തർദേശീയ തലത്തിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം രാജൻ സമ്ബാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയായിരുന്നു. നെയ്യാറ്റിൻകരയിലെ ഒരു ദേശസാൽക്കരണബാങ്കിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഇയാൾ. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുഖ് പാസ്ബുക്കും എടിഎം കാർഡുകളും ഉൾപ്പെടെ തന്ത്രത്തിൽ കൈവശപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. രാജ്യത്തിന് പുറത്തും അകത്തും വ വിരിച്ചിട്ടുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾ അപഹരിച്ചെടുക്കുന്ന തുകകൾ രാജൻ കൈവശപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളിൽ വന്നുചേരും.
സൈബർ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷൻ സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ അറസ്റ്റിൽ.
RELATED ARTICLES


