ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിച്ചാണ് നടപടി. ഗതാഗതക്കുരുക്ക് മൂന്നാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ ഹർജിയില്‍ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കില്‍ ദേശീയപാത അതോറിറ്റിയെ കേരള ഹൈക്കോടതി വിമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് എന്നു പരിഹരിക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളില് പരിഹാരമുണ്ടാവുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പു നല്കി. ഗതാഗത കുരുക്ക് തുടരുമ്ബോഴും ടോള്‍ പിരിക്കുന്നുവെന്നതാണ് പ്രശ്നമെന്ന് കോടതി വിമർശിച്ചു.യാത്രക്കാരാണ് ബാധ്യത ഏല്‍ക്കേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.


