ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ പീഠം കാണാതായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കാണാതായ പീഠം, പരാതി നൽകിയ സ്‌പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടിൽനിന്ന് ദേവസ്വം വിജിലൻസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇത് ദേവസ്വം ബോർഡിന്റെ തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി.
ശബരിമലയിൽ ദ്വാരപാലക ശിൽപങ്ങൾക്ക് രണ്ടാമതൊരു പീഠം കൂടി നിർമിച്ചു നൽകിയിരുന്നുവെന്നും അതു കാണാനില്ലെന്നും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇന്നലെ കണ്ടെത്തിയത്. പീഠം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കയ്യിൽ ഉണ്ടായിട്ടും എന്തിനാണ് അദ്ദേഹം കള്ളം പറഞ്ഞതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിച്ചു. ദേവസ്വം ബോർഡിനെ അനാവശ്യമായി പഴിചാരി


