രാജ്യവ്യാപകമായി വോട്ടർപട്ടികയിൽ കൃത്രിമംകാട്ടി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയാണെന്ന രാഹുൽ ഗാന്ധിയാ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്.
ജനാധിപത്യ അട്ടിമറിക്ക് ഇലക്ഷൻ കമ്മീഷനെ ഉപകരണമാക്കുകയാണ്. ബിജെപി കേന്ദ്രം ഭരിക്കുന്ന വ്യാജവോട്ടുകളുടെ ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ജനാധിപത്യ അട്ടിമറിക്ക് ഇലക്ഷൻ കമ്മീഷൻ മോദിയുടെ ഉപകരണമായി അധപതിച്ചിരിക്കുകയാE ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. 25 ലക്ഷം വോട്ടുകളാണ് ഹരിയാനയിൽ വ്യാജമായി ചേർത്തിരിക്കുന്നത്. ഒരു മേൽവിലാസത്തിൽ 501 വോട്ടർമാർ. 3.5 ലക്ഷം കോൺഗ്രസ് വോട്ടുകൾ വെട്ടിക്കളഞ്ഞു.
കർണ്ണാടകത്തിലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിറ നടന്ന കൃത്രിമത്വത്തിൽ നിന്നാണ് ആരോപണ പരമ്ബര ആരംഭിച്ചത്. മാധവപുര മണ്ഡലത്തിൽ ഒര ലക്ഷം വോട്ടുകളിലാണ് കൃത്രിമം കണ്ടെത്തിയത്. 86 വോട്ടർമാർ വരെ ഒരു വിലാസത്തിൽ. അസംബന്ധ കൃത്രിമ പേരുകളിൽ വോട്ടർമാർ. തെറ്റായ ഫോട്ടോക മഹാരാഷ്ട്രയിൽ 39 ലക്ഷം പുതിയ വോട്ടർമാരാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയി വർദ്ധിച്ചത്. ഒരേ പേരിൽ പല വോട്ടുകൾ. ഒരേ വിലാസത്തിൽ പല വോട്ടുകൾ.
ബീഹാറിൽ SIR ഉപയോഗിച്ച് 65 ലക്ഷം വോട്ടുകളാണ് 2025 ജൂൺ, ജൂലൈ മാസങ്ങളിൽ നീക്കം ചെയ്തത്. അതോടൊപ്പം വ്യാജവോട്ടുകൾ ചേർക്കുകയും


