തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദ്ദനത്തിൽ
കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് സംഭവം അന്വേഷിക്കാൻ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എസ്ഐയുമായി സംസാരിച്ചു. വിഷയത്തിൽ അമ്മ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ഉപദ്രവിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും യാതൊരു വിധത്തിലും അത് എംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ച അദ്ദേഹം, അധ്യാപകർ കുട്ടികളുടെ സംരക്ഷകരായിര്‌ക്കേണ്ടവരാണെന്നും കൂട്ടിചേർത്തു.
ഇന്നലെയാണ് അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്നത്. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. സ്‌കൂൾ ഹെഡ് മാസ്റ്റർ അശോകൻ കുട്ടിയെ മർദിക്കുകയായിരുന്നു. ഇഅസംബ്ലിക്കിടെ കുട്ടി കാൽകൊണ്ട് ചരൽ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്. അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മർദിച്ചുവെന്നാണ് അഭിനവ്


