വോട്ടർപട്ടികാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി കെ.രാജൻ.ഇത്തരം കൃത്രിമങ്ങള്‍ നാടിനെ അംഗീകരിക്കാൻ കഴിയാത്തതും ജനാധിപത്യവിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ പരിശോധനയും നടപടിയും വേണം.ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയും വേണം. പുറത്തുവന്ന വിവരങ്ങള്‍ ഗൗരവമായി പരിശോധിക്കണം. ലോകമുള്ളിടത്തോളം കാലം ആർക്കും നിശബ്ദത പാലിക്കാൻ കഴിയില്ല.വിഷയങ്ങളോട് പ്രതികരിക്കേണ്ടി വരും.താല്‍ക്കാലികമായ മൗനം അവസാന വാക്കാണെന്ന് ആരും കരുതേണ്ട. തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കേണ്ടിവരുമെന്നും ഇല്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും’ കെ.രാജന്‍ പറഞ്ഞു.തൃശ്ശൂരില്‍ വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി എന്ന ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം നാട്ടുകാർ ശരിവെച്ചു.നെട്ടിശ്ശേരിയിലെ വീട്ടില്‍ സുരേഷ് ഗോപിയോ ബന്ധുക്കളോ ഇപ്പോള്‍ താമസമില്ലെന്ന് അയല്‍വാസി .


