തനിക്ക് നല്ല ആത്മബന്ധമുള്ള ആളായിരുന്നു വി എസ്. അവസാന നാളുകളിലും നേരിട്ട് പോയി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ദർബാർ ഹാളില്‍ എത്തി വി എസിനെ അവസാനമായി കണ്ടശേഷം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു യൂസഫലി.
അതേഅസമയം, ദർബാർ ഹാളില്‍ പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാനത്തിന്റെ മന്ത്രിമാർ തുടങ്ങി നിരവധിപേർ ആദരാഞ്ജലികള്‍ അർപ്പിച്ചു. രണ്ട് മണി വരെയാണ് ദർബാർ ഹാളില്‍ പൊതുദർശനം.


