തൃശ്ശൂർ: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ
ഇ.എൻ.ടി. വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു വനിതാ
ജൂനിയർ ഡോക്ടറെ ഡ്യൂട്ടി സമയത്ത് ആക്രമിച്ചെന്ന
പരാതിയെ തുടർന്ന് ഏഴ് നഴ്സുമാർക്കെതിരെ അച്ചടക്ക
കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജേറ്റ് അസോസിയേഷൻ
ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി.
സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം. രണ്ട് ദിവസത്തെ ഈ അവധി, ലീവ് അല്ലെങ്കിൽ ഓഫ് ആയി കണക്കാക്കില്ലെന്നും മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
സൂപ്രണ്ടിന്റെ ഈ നടപടി കാരണം രണ്ട് ദിവസം
ഇ.എൻ.ടി. വിഭാഗത്തിൽ ഏഴ് നഴ്‌സുമാർ ജോലിക്കെത്തിയില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സൂപ്രണ്ട് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്ന് ആരോപിച്ച് ശിക്ഷ ലഭിച്ച നഴ്‌സുമാർ നഴ്സസ് യൂണിയന് പരാതിയും നൽകിയിട്ടു


